കൊൽക്കത്ത: കൂച്ച് ബെഹാറിലെ സിതാൽകുറിച്ചിയിൽ വോട്ടർമാരെ വെടിവച്ചുകൊന്നതു സ്വയരക്ഷയ്ക്കാണെന്ന കേന്ദ്രസേനയുടെ വാദം തള്ളി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംഭവത്തിൽ സിഐഡി അന്വേഷണത്തിനു മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
കേന്ദ്രസേനയുടെ വാദത്തെ സാധൂകരിക്കുന്ന വീഡിയോദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. എവിടെ നിന്നാണ് സ്വയരക്ഷയ്ക്കെന്ന സിദ്ധാന്തം ഉയർന്നുവന്നതെന്നു ചോദിച്ച അവർ വെടിവയ്പിലേക്കു നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ സിഐഡി അന്വേഷണത്തിനു തീരുമാനിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി.
സ്വയരക്ഷയ്ക്കെന്ന വാദത്തിനു തെളിവില്ല: മമത
12:44 AM Apr 11, 2021 | Deepika.com