മമതയ്ക്കെതിരേ സുവേന്ദു

12:13 AM Mar 07, 2021 | Deepika.com
ന്യൂഡൽഹി: പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചാരണത്തിന് എത്താനിരിക്കെ ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരേ നന്ദിഗ്രാമിൽ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി മത്സരിക്കും. മുൻ ക്രിക്കറ്റ് താരം അശോക് ദിൻഡ, മുൻ ഐപിഎസ് ഓഫീസർ ഭാരതി ഘോഷ് എന്നിവരുൾപ്പെടെ 57 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടാകുക. സഖ്യകക്ഷിയായ എജെഎസ്‌യുവിന് ഒരു സീറ്റു നല്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. മാർച്ച് 27നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.

നന്ദിഗ്രാമിൽ ഇടതു സർക്കാരിനെതിരേയുള്ള പ്രക്ഷോഭത്തെത്തുടർന്നാണ് 2011ൽ തൃണമൂൽ അധികാരത്തിലെത്തുന്നത്. നന്ദിഗ്രാം എംഎൽഎയും ഗതാഗതമന്ത്രിയുമായിരുന്ന സുവേന്ദു കഴിഞ്ഞവർഷം ഡിസംബറിലാണ് ബിജെപിയിൽ ചേർന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥാനാർഥിപ്പട്ടികയിൽ മമതയുടെ പഴയ മണ്ഡലമായ ഭവാനിപുർ വൈദ്യുതിമന്ത്രി സോവൻദേവ് ഛത്തോപാധ്യായയ്ക്കാണ്.