മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടകവസ്തു നിറച്ച കാർ എത്തിച്ചതിന്റെ ഉത്തരവാദിത്വം ജയ്ഷ്-ഉൾ-ഹിന്ദ് ഏറ്റെടുത്തു. സോഷ്യൽ മെസേജിംഗ് ആപ്പ് ആയ ടെലഗ്രാമിലൂടെയാണ് സംഘടന ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് അംബാനിയുടെ വീടിനു മുന്നിൽ ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച എസ്യുവി കണ്ടെത്തിയത്. ഒരാഴ്ച മുന്പ് മോഷ്ടിച്ച വാഹനമായിരുന്നു അത്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.
സ്ഫോടകവസ്തു നിറച്ച കാർ; ജയ്ഷ്-ഉൽ-ഹിന്ദ് ഉത്തരവാദിത്വം ഏറ്റു
12:34 AM Mar 01, 2021 | Deepika.com