“കുറ്റിച്ചൂലി’’ന്‍റെ കാലം കഴിഞ്ഞു: എ.കെ.ആന്‍റണി

12:11 AM Feb 28, 2021 | Deepika.com
ന്യൂഡൽഹി: കോണ്‍ഗ്രസ് സ്ഥാനാർഥിയായി കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞുവെന്നു മുതിർന്ന നേതാവ് എ.കെ. ആന്‍റണി. സ്ഥാനാർഥികൾ പുതുമുഖങ്ങളായാൽ മാത്രം പോരാ, വിശ്വാസ്യത വേണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സ്ഥാനാർഥി നിർണയമാണു പ്രധാനം. പാർട്ടിയുടെ പേരും ചിഹ്നവും ഉള്ളതു കൊണ്ടു മാത്രം ജനങ്ങൾ വോട്ടുചെയ്യുന്ന കാലം മാറി. ജനങ്ങൾക്കു സ്വീകാര്യമായവരെ സ്ഥാനാർഥിയാകളാക്കണം- ആന്‍റണി വിശദീകരിച്ചു. ആഴക്കടൽ മൽസ്യബന്ധന വിവാദവും പിഎസ്‌സി സമരവും ഇടതു സർക്കാരിനു തിരിച്ചടിയാകും.

സ്ഥാനാർഥികളായി ആരെയും കെട്ടിയിറക്കാൻ അനുവദിക്കില്ലെന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വയംപ്രഖ്യാപിത സ്ഥാനാർഥികളും വേണ്ട. സിറ്റിംഗ് എംഎൽഎമാർ ഇല്ലാത്ത മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകും. 50 വയസിൽ താഴെയുള്ളവർക്കു മുൻഗണന നൽകാനും ധാരണയായിട്ടുണ്ടെന്നും ആന്‍റണി പറഞ്ഞു.