ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ഏപ്രിൽ ആറിലേക്കു മാറ്റി. സിബിഐയുടെ ആവശ്യം പരിഗണിച്ചാണിത്. മറ്റൊരു കേസിന്റെ അവസാനഘട്ട വാദവുമായി ബന്ധപ്പെട്ടു തിരക്കിലായതിനാൽ സിബിഐക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറലിന് ഇന്നലെ ലാവ്ലിൻ കേസിനായി ഹാജരാകാനായില്ല.
മറ്റൊരു കേസിന്റെ അവസാനഘട്ട വാദത്തിന്റെ തിരക്കിലായതിനാൽ ഇന്നലെത്തന്നെ ലാവ്ലിൻ കേസിനുവേണ്ടി ഹാജരാകാൻ അഭിഭാഷകന് സാധിക്കുമെന്ന് ഉറപ്പില്ലെന്നു ആശങ്ക സിബിഐ പങ്കുവച്ചു. അടുത്തയാഴ്ച പൂർണമായും കേസിൽ വാദം കേൾക്കുന്ന വിധം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം തള്ളിക്കളഞ്ഞ കോടതി, മാർച്ചിൽ മറ്റു കേസുകളുടെ തിരക്കുകളുണ്ടെന്നും ഈ കേസിൽ വാദം കേൾക്കാൻ സമയമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഏപ്രിലിലേക്ക് മാറ്റിയത്.
ലാവ്ലിൻ കേസ് വാദം ഏപ്രിൽ ആറിലേക്ക് മാറ്റി
11:56 PM Feb 23, 2021 | Deepika.com