ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ പുതിയ അഡീഷണൽ ജഡ്ജിമാരായി മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ, കരുണാകരൻ ബാബു, ഡോ. കോസർ ഇടപ്പഗത്ത് എന്നിവരെ രാഷ്ട്രപതി നിയമിച്ചു.
സുപ്രീംകോടതി കൊളീജിയം നേരത്തേ നൽകിയ ശിപാർശ അംഗീകരിച്ചാണു നിയമനം. ഒൗദ്യോഗിക വിജ്ഞാപനം ഇന്നലെ വൈകുന്നേരം പുറത്തിറക്കി.
ആലുവ സ്വദേശിയാണ് മുരളി പുരുഷോത്തമന്. എറണാകുളം ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. അഡ്വ. നന്ദകുമാര മേനോന്റെ ജൂണിയറായി പ്രാക്ടീസ് ആരംഭിച്ചു. കേന്ദ്ര - സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുകളുടെ അഭിഭാഷകനാണ്. സീനിയര്‍ അഭിഭാഷകനായിരുന്ന വി.എന്‍. അച്യുതക്കുറുപ്പിന്റെ മകളും അഭിഭാഷകയുമായ ലീനയാണ് ഭാര്യ. മകന് ഗോകുല്‍ മുരളി യുഎസില്‍ ഫേസ് ബുക്ക് നെറ്റ് വര്‍ക്ക് എന്‍ജിനീയറാണ്.
തൃക്കാക്കര സ്വദേശിയായ എ.എ. സിയാദ് റഹ്മാൻ 1996 ല്‍ മംഗലാപുരത്തു നിന്ന് നിയമബിരുദമെടുത്തു. എം.വി. ഇബ്രാഹിം കുട്ടി, മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി, ജെയ്ജി ഇട്ടന്‍ എന്നീ അഭിഭാഷകരുടെ ജൂണിയറായിരുന്നു. ഒ. സിജിന സിയാദാണ് ഭാര്യ. വിദ്യാര്‍ഥികളായ ഫിസ സിയാദ്, ദിയ സിയാദ് എന്നിവരാണ് മക്കള്‍.
കൊട്ടാരക്കര തേവന്നൂര്‍ സ്വദേശിയായ കരുണാകര ബാബു 1994 ലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2009ല്‍ കേരള ജുഡീഷല്‍ സര്‍വീസില്‍ പ്രവേശിച്ചു. പത്തനംതിട്ട, കോട്ടയം, തലശേരി എന്നിവിടങ്ങളില്‍ അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്നു. എറണാകുളം സിബിഐ കോടതി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. സുപ്രീം കോടതി നിയോഗിച്ച, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാനാണ്. ഭാര്യ: കെ.സന്ധ്യ, മക്കള്‍: വൃന്ദ ബാബു (കേരള ലോ അക്കാഡമിയില്‍ നിയമ വിദ്യാര്‍ഥിനി), വരുണ്‍ ബാബു (ലൊ യോള സ്കൂള്‍)
കണ്ണൂര്‍ സ്വദേശിയാണ് ഡോ. കൗസര്‍ ഇടപ്പഗത്ത്. 1991 ല്‍ തലശേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2002 ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
2009 ല്‍ കേരള ജുഡീഷല്‍ സര്‍വീസില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നേരിട്ടു നിയമനം. തിരുവനന്തപുരത്തും കോഴിക്കോട്ടും അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്നു. ഭാര്യ : ഡോ. അമീറ അഹമ്മദ് ഇസ്മയില്‍ (റിനൈ മെഡിസിറ്റി, എറണാകുളം). നാലു മക്കൾ.
ജോർജ് കള്ളിവയലിൽ
ഹൈക്കോടതിയിൽ നാല് അഡീഷണൽ ജഡ്ജിമാർ കൂടി
01:39 AM Feb 23, 2021 | Deepika.com