ന്യൂഡൽഹി: രണ്ടു വർഷത്തിനിടെ രാജ്യസഭയുടെ നടപടിക്രമങ്ങളിൽ പ്രാദേശിക ഭാഷകളുടെ ഉപയോഗം കൂടി. ഹിന്ദിക്കു പുറമേ, സംസ്കൃതം, തെലുങ്ക്, ഉർദു, തമിഴ് ഭാഷകളാണ് 2018 മുതൽ 2020 വരെ അംഗങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച പ്രാദേശിക ഭാഷകൾ.
രാജ്യസഭാ സെക്രട്ടേറിയറ്റിൽ നിന്നുള്ള വിവരം അനുസരിച്ച് ഹിന്ദിയും ഇംഗ്ലീഷുമാണ് സഭയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷകൾ. കഴിഞ്ഞ രണ്ടുവർഷത്തിനിടയ്ക്ക് ഹിന്ദിക്കു പുറമേയുള്ള പ്രാദേശിക ഭാഷകളുടെ ഉപയോഗം അഞ്ചിരട്ടി വർധിച്ചതായാണ് റിപ്പോർട്ട്.
ഇക്കാലയളവിൽ രാജ്യസഭയിൽ ആദ്യമായി അംഗങ്ങൾ ഡോംഗ്രി, കാഷ്മീരി, കൊങ്കണി, സന്താളി തുടങ്ങിയ ഭാഷകളും രാജ്യസഭയിൽ ആദ്യമായി ഉപയോഗിച്ചു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ആസാമീസ്, ബോഡോ, ഗുജറാത്തി, മൈഥിലി, മണിപ്പൂരി, നേപ്പാളി ഭാഷകളും സഭയിൽ അംഗങ്ങൾ സംസാരിച്ചു. ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യസഭാ അംഗങ്ങൾ അവരവരുടെ മാതൃഭാഷകളിൽ സംസാരിക്കണമെന്ന് അധ്യക്ഷൻ എം. വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തിരുന്നു.
രാജ്യസഭയിൽ പ്രാദേശിക ഭാഷകളുടെ ഉപയോഗം കൂടി
12:31 AM Jan 18, 2021 | Deepika.com