ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് സമഗ്രമായ മാർഗരേഖ അയച്ചു നൽകി.
വാക്സിന്റെ പ്രത്യേകതകൾ, ഡോസേജ്, ശീതികരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രതിരോധ മരുന്നു കുത്തിവയ്പെടുത്തതിനു ശേഷമുള്ള കാര്യങ്ങൾ തുടങ്ങിയവയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനി അയച്ച കത്തിൽ വിശദമാക്കുന്നത്.
* പതിനെട്ടു വയസിനു മുകളിലുള്ളവർക്ക് മാത്രം വാക്സിൻ നൽകണം.
* ഗുരുതരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ദോഷഫലങ്ങളുണ്ടാകാൻ ഇടയുള്ളവർ എന്നിവർക്ക് വാക്സിൻ നൽകരുത്.
* വാക്സിൻ ആദ്യ ഡോസ് നൽകി 14 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് നൽകാവൂ.
ഏത് വാക്സിൻ ഡോസ് ആണോ ആദ്യം നൽകിയത്, അതേ വാക്സിൻ മാത്രമേ രണ്ടാമത്തെ ഡോസ് ആയും നൽകാവൂ.
* ആദ്യ ഡോസിൽ താത്കാലിക പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നവർക്ക് അസ്വസ്ഥതകൾ പൂർണമായും മാറിയ ശേഷം നാല് മുതൽ എട്ടാഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് നൽകാൻ പാടുള്ളൂ.
* ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുടെ ലക്ഷണമുള്ളവർ, ഏതെങ്കിലും രോഗബാധയെ തുടർന്ന ഗുരുതരാവസ്ഥയിൽ കഴിയുന്നവർ തുടങ്ങിയവരിലാണ് താത്കാലിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത.
* അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകളോ ഉള്ളവർക്ക് വാക്സിൻ നൽകുന്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
കോവിഡ് വാക്സിനേഷനു മാർഗരേഖ പുറപ്പെടുവിച്ചു
01:23 AM Jan 16, 2021 | Deepika.com