ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധവുമായി ഹരിയാന വഴി ഡൽഹിയിലേക്കു വന്ന കർഷകരെ ഹരിയാന പോലീസ് അതിക്രൂരമായി നേരിട്ടു. ജലപീരങ്കിയെയും കണ്ണീർവാതക ഷെല്ലുകളെയും കൂസാതെ മുന്നോട്ടു നീങ്ങിയ കർഷകരും പോലീസും തമ്മിൽ അതിർത്തിയിലെ പാലത്തിൽ ഏറ്റുമുട്ടി. കൊടുംശൈത്യത്തെ അവഗണിച്ച് ആയിരക്കണക്കിനു കർഷകരാണ് ഇന്നലെ ഡൽഹിയിലേക്കു കടന്നത്.കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് ഇന്നലെ വൈകുന്നേരത്തോടെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.
കർഷകരുമായി ആദ്യഘട്ടത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഡിസംബർ മൂന്നിനാണ് വീണ്ടും ചർച്ച വച്ചിരിക്കുന്നത്.
പ്രതിഷേധവുമായി ഡൽഹിയിലേക്കു നീങ്ങിയ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ളവരെ ഗുരുഗ്രാം അതിർത്തിയിൽ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽനിന്നുള്ള കർഷകരെ നയിച്ചെത്തിയ മേധാ പട്കറെ ആഗ്ര അതിർത്തിയിൽ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു.
സെബി മാത്യു
കർഷകമാർച്ചിൽ പോലീസ് അതിക്രമം
02:29 AM Nov 27, 2020 | Deepika.com