ന്യൂഡല്‍ഹി: ഏറ്റവും അടുത്ത സുഹൃത്തായ അഹമ്മദ് പട്ടേലിന്റെ വേര്‍പാട് തീരാദുഃഖമായെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മരണത്തിനു തൊട്ടുപിന്നാലെ തന്റെ എല്ലാമായിരുന്ന അഹമ്മദ് പട്ടേലിന്റെ മരണം താങ്ങാവുന്നതിലും അപ്പുറത്താണെന്ന് ആന്റണി അനുസ്മരിച്ചു.
ഡല്‍ഹി എയിംസ് ആശുപത്രിയിൽനിന്ന്് ദീപിക ലേഖകനെ ടെലിഫോണില്‍ വിളിച്ചാണ് ആന്റണി അനുശോചനം അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ആന്റണിയും ഭാര്യ എലിസബത്തും ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
അഹമ്മദ് പട്ടേലിന്റെയും തരുണ്‍ ഗൊഗോയിയുടെയും വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്കു തീരാനഷ്ടമാണ്. പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ക്രൈസിസ് മാനേജരായിരുന്ന അഹമ്മദ് പട്ടേല്‍ അത്യപൂര്‍വമായ രാഷ്ട്രീ യ തന്ത്രജ്ഞത പ്രകടമാക്കി. ഇരുനേതാക്കൾക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നു ആന്റണി പറഞ്ഞു.
അഹമ്മദ് പട്ടേലിന്റെ വേര്‍പാട് തീരാനഷ്ടം: എ.കെ. ആന്റണി
11:08 PM Nov 25, 2020 | Deepika.com