ജമ്മു: ജമ്മുവിൽ നാലു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിനു പിന്നാലെ അന്താരാഷ്ട്ര അതിർത്തിയിൽ വൻ തുരങ്കം കണ്ടെത്തി.
ജമ്മുവിലെ സാംബയിൽ അന്താരാഷ്ട്ര അതിർത്തിയിൽ കണ്ടെത്തിയ തുരങ്കത്തിനു 150 മീറ്റർ നീളമുണ്ട്. പട്രോളിംഗിനിടെ സുരക്ഷാ സേനാംഗങ്ങൾ തുരങ്കം കണ്ടെത്തിയതിനെത്തുടർന്ന് ജമ്മു കാഷ്മീർ പോലീസിലെയും ബിഎസ്എഫിലെയും ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.
ജമ്മുവിൽ കഴിഞ്ഞദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷ് ഭീകരർ ഇന്ത്യയിലേക്ക് കടന്നത് ഏതുവഴിയാണെന്നതിൽ അന്വേഷണം തുടരുകയാണ്. പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയ ഭീകരരെ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോത മേഖലയിലെ ബൻ ടോൾ പ്ലാസയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഏറ്റുമുട്ടൽ. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
കാഷ്മീരിൽ ഭീകരർ നുഴഞ്ഞുകയറിയ തുരങ്കം കണ്ടെത്തി
12:17 AM Nov 23, 2020 | Deepika.com