ന്യൂഡൽഹി: പുതുക്കിയ യുഎപിഎ നിയമത്തിലെ ഭേദഗതികൾക്ക് അനുസരിച്ച് കേന്ദ്ര സർക്കാർ, വിവിധ ഭീകര സംഘടനകൾക്ക് നേതൃത്വം നൽകുകയും അവയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന 18 പേരെ ഭീകരരായി പ്രഖ്യാപിച്ചു. ലഷ്കർ ഇ തോയിബ, ഹിസ്ബ് ഉൾ മുജാഹിദീൻ, ജയ്ഷ് ഇ മുഹമ്മദ്, ഇന്ത്യൻ മുജാഹിദീൻ, ദാവൂദ് ഇബ്രാഹിമിന്റെ സംഘം എന്നിവയിൽ പ്രവർത്തിക്കുന്ന പതിനെട്ട് പേരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കാരായ സജിദ് മിർ, യൂസഫ് മുസാമിൽ, ജയ്ഷ് ഇ മുഹമ്മദ് നേതാക്കളായ ഇബ്രാഹിം അത്തർ, യൂസഫ് അസ്ഹർ, ജയ്ഷ് ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ സഹോദരനും പാർലമെന്റ്, പത്താൻകോട്ട്, പുൽവാമ ആക്രണങ്ങളുടെ ആസൂത്രകനുമായ റൗഫ് അസ്ഗർ, ഇന്ത്യൻ മുജാഹിദീൻ സ്ഥാപകൻ റിയാസ് ഭട്കൽ തുടങ്ങിയവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്.
യുഎപിഎ ഭേദഗതി നിലവിൽ വന്നു ; 18 പേരെ ഭീകരരായി പ്രഖ്യാപിച്ചു
01:16 AM Oct 28, 2020 | Deepika.com