ചണ്ഡിഗഡ്: ഹരിയാനയിൽ വിദ്യാർഥിനിയെ കോളജിനു മുന്നിൽ അക്രമികൾ വെടിവച്ചു കൊന്നു. ബികോം അവസാന വർഷ വിദ്യാർഥിനിയായ നികിത തോമർ(21) ആണു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കൊല്ലപ്പെട്ടത്. ബല്ലഭ്ഗഡിലെ കോളജിൽ പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ നികിതയെ തൗസിഫ്, റെഹാൻ എന്നിവർ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. നികിത ചെറുത്തുനിന്നതോടെ തൗസിഫ് വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും നികിത മരിച്ചു. തൗസിഫ് മുന്പ് നികിതയുടെ സഹപാഠിയായിരുന്നു.
കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട തൗസിഫിനെയും റെഹാനെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. നികിതയെ വെടിവച്ച കൈത്തോക്ക് പോലീസ് കണ്ടെടുത്തു.
തന്റെ മകളെ തൗസിഫ് രണ്ടു വർഷമായി ഉപദ്രവിക്കുകയായിരുന്നുവെന്നും വിവാഹത്തിനു നിർബന്ധിക്കുകയായിരുന്നുവെന്നും നികിതയുടെ പിതാവ് പറഞ്ഞു. നികിതയെ മതംമാറ്റാൻ തൗസിഫ് ശ്രമിച്ചു. അയാൾക്കു പരമാവധി ശിക്ഷ നല്കണം. എന്റെ കുടുംബത്തിനു സുരക്ഷ ഒരുക്കണം-പിതാവ് ആവശ്യപ് പെട്ടു. 2018ൽ തൗസിഫിനെതിരെ നികിതയുടെ കുടുംബം പോലീസിൽ പരാതി നല്കിയിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ടതിൽ ഹരിയാനയിൽ വ്യാപക പ്രതിഷേധം അരങ്ങേറി. വിദ്യാർഥികളും നാട്ടുകാരും റോഡ് ഉപരോധിച്ചു.
വിദ്യാർഥിനിയെ കോളജിനു മുന്നിൽ വെടിവച്ചു കൊന്നു
12:27 AM Oct 28, 2020 | Deepika.com