ശിവ്ഹർ: ബിഹാറിൽ സ്ഥാനാർഥിയും അനുയായിയും പ്രചാരണത്തിനിടെ അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. അക്രമിയെ ജനക്കൂട്ടം തല്ലിക്കൊന്നു. ശിവ്ഹർ മണ്ഡലത്തിലെ ജനതാദൾ രാഷ്ട്രവാദി പാർട്ടി സ്ഥാനാർഥി ശ്രീനാരായൺ സിംഗും(45) അനുയായിയും ശനിയാഴ്ച വൈകുന്നേരമാണു കൊല്ലപ്പെട്ടത്. ഹാത്സർ ഗ്രാമത്തിൽ പ്രചാരണത്തിനിടെ ഇരുവർക്കും വെടിയേൽക്കുകയായിരുന്നു.
നെഞ്ചിനു വെടിയേറ്റ സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രചാരണത്തിനിടെ ജനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അക്രമി സിംഗിനെ വെടിവയ്ക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന അനുയായിക്കും വെടിയേറ്റു. പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചു. രോഷാകുലരായ ആൾക്കൂട്ടം അക്രമിയെ തല്ലിക്കൊന്നു.
സ്ഥാനാർഥിയും അനുയായിയും കൊല്ലപ്പെട്ടു, അക്രമിയെ തല്ലിക്കൊന്നു
12:30 AM Oct 26, 2020 | Deepika.com