ന്യൂഡൽഹി: ഹത്രാസിൽ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്ന് സിബിഐ. സ്കൂൾ രേഖകൾ പരിശോധിച്ചാണ് കണ്ടെത്തൽ നടത്തിയത്.
കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്നലെ പ്രതിയുടെ വീട്ടിലെത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പ്രതിയുടെ സ്കൂൾ റിക്കാർഡുകൾ പരിശോധിച്ചു. ഉത്തർപ്രദേശിലെ ബോർഡ് ഓഫ് ഹൈസ്കൂൾ ആൻഡ് ഇന്റർമീഡിയറ്റ് എഡ്യുക്കേഷൻ നടത്തിയ 2018ലെ ഹൈസ്കൂൾ പരീക്ഷയുടെ മാർക്ക് ലിസ്റ്റാണ് അന്വേഷണ സംഘം കണ്ടത്. ഇതിൽ പ്രതിയുടെ ജനനത്തീയതി 2002 ഡിസംബർ രണ്ടാണ്.
ഹത്രാസ് കേസിലെ നാലുപ്രതികളും നിലവിൽ അലിഗഡ് ജയിലിലാണ്. സെപ്റ്റംബർ 14നാണ് പെണ്‍കുട്ടിയെ നാലു പേർ ചേർന്ന് കൊലപ്പെടുത്തിയത്. മാനഭംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ മരണമൊഴി.
ഹത്രാസ് പീഡനം: പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്നു സിബിഐ
12:28 AM Oct 21, 2020 | Deepika.com