ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 രോഗം മറ്റുള്ളവരിലേക്ക് പകർത്തുന്നത് രോഗബാധിതരായ കുറച്ചുപേർ മാത്രമെന്ന് പഠനം. രോഗം പരുത്തുന്ന സൂപ്പർസ്പ്രെഡേഴ്സിൽ കുട്ടികളാണു മുൻപന്തിയിലെന്നും തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗവേഷക സംഘം പറയുന്നു.
രാജ്യത്തെ 70 ശതമാനം കോവിഡ് രോഗികളിൽനിന്നും അവരുടെ സന്പർക്കപ്പട്ടികയിലുള്ളവർക്കു രോഗം പകരുന്നില്ല. രോഗബാധിതരായി എട്ടു ശതമാനം ആളുകളിൽനിന്നാണു പുതിയ 60 ശതമാനം പേർക്കും രോഗമുണ്ടാകുന്നത്. രാജ്യത്ത് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് 40- 69 വസിന് ഇടയിൽ പ്രായമുള്ളവരിലാണ് കോവിഡ് രോഗവും മരണവും കൂടുതലായി സംഭവിക്കുന്നത്. കുട്ടികളിലാണ് രോഗം കൂടുതലായി പടരുന്നതെന്നും ഗവേഷകർ പറഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലുമായി പതിനായിരത്തോളം പേരുടെ ഡേറ്റാ പരിശോധിച്ചാണു ഗവേഷകർ പുതിയ നിഗമനത്തിലെത്തിയത്.
ഈ കണ്ടെത്തൽ രോഗവ്യാപനം അതിന്റെ മൂർധന്യത്തിൽ എത്തിയെന്നതിന്റെ സൂചനയാണെന്ന് ന്യൂഡൽഹിയിലെ സെന്റർ ഫോർ ഡിസീസ് ഡയനാമിക്സ്, ഇക്കണോമിക്സ് ആൻഡ് പോളിസിയിലെ രമണൻ ലക്ഷ്മിനാരായണൻ പറഞ്ഞു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ രോഗികൾ പ്രായം കുറഞ്ഞവരാണെന്നും പുതിയ ഡേറ്റയിൽനിന്നു മനസിലാക്കാം. പ്രത്യേക പ്രായക്കാർക്കിടയിൽ രോഗവ്യാപനത്തിന്റെ തോത് കൂടുതലാണ്. 0-14 വരെയും 65ന് മുകളിൽ പ്രായമുള്ളവർക്കിടയിൽ രോഗവ്യാപനത്തിന്റെ തോത് കൂടുതലായി കാണപ്പെടുന്നു.
5-17 വരെപ്രായമുള്ള രോഗികളിൽ മരണനിരക്ക് 0.05 ഉം 85 വയസിനു മുകളിൽ 16.6 ഉം ശതമാനമാണ്. മരണപ്പെടുന്ന രോഗികൾ അഞ്ചു ദിവസം മാത്രമാണ് ആശുപത്രിയിൽ കഴിയുന്നത്. യുഎസിൽ മരണപ്പെടുന്നവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 13 ദിവസത്തിനുശേഷമാണു മരണം.
കോവിഡ് പരത്തുന്നത് സൂപ്പർസ്പ്രെഡേഴ്സ്
01:05 AM Oct 02, 2020 | Deepika.com