ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിതനായ എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്കു മാറ്റി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെ കേസ് പരിഗണിക്കും. ഇന്നലെ ഈ കേസ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും കോടതി സമയം കഴിഞ്ഞതിനാൽ ഹർജി പരിഗണനയ്ക്കെടുത്തില്ല.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ലാവ്ലിൻ കേസ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കേസ് ഗൗരവമേറിയതാണെന്നും അടിയന്തരമായി വാദം കേൾക്കണമെന്നും സിബിഐക്കു വേണ്ടി തുഷാർ മേത്ത ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി, അടുത്ത വ്യാഴാഴ്ച കേസ് പരിഗണിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.
ലാവ്ലിൻ കേസ് എട്ടിലേക്കു മാറ്റി
01:52 AM Oct 01, 2020 | Deepika.com