രജൗരി: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടൽ കേസിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ ഡിഎൻഎ സാന്പിളുകൾ കുടുംബാംഗങ്ങളുടേതുമായി ചേർച്ചയുള്ളതായി പരിശോധനാ ഫലം. ഏറ്റുമുട്ടലിൽ മരിച്ചവർ ഭീകരരല്ല തൊഴിലാളികളാണെന്ന കുടുംബത്തിന്റെ വാദം ശരിവയ്ക്കുന്നതാണ് പരിശോധനാ ഫലം.
ജൂലൈ 18 അംഷിപുര ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ മരിച്ചെന്നാണ് സൈന്യം വെളിപ്പെടുത്തിയത്. വ്യാജ ഏറ്റുമുട്ടലാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് സൈന്യം അന്വേഷണം നടത്തിയത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഷോപ്പിയാനിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ ഡിഎൻഎ പരിശോധനാഫലം വന്നു
01:10 AM Sep 26, 2020 | Deepika.com