ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ (84) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ തുടരുന്ന പ്രണാബിന്റെ രക്തചംക്രമണം അടക്കമുള്ളവയിൽ സ്ഥിരതയുണ്ടെ ന്നു ഡോക്ടർമാർ അറിയിച്ചു.
പ്രണാബിന്റെ ധമനികളിലെയും ഹൃദയത്തിലെയും രക്തയോട്ടം അടക്കമുള്ള കാര്യങ്ങളിൽ (ഹീമോഡൈനാമിക്കലി) യന്ത്രസഹായത്താൽ ഇപ്പോൾ സ്ഥിരതയുണ്ടെ ന്നു സൈനിക ആശുപത്രി ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കി. മസ്തിഷ്കത്തിൽ രക്തം കട്ട പിടിച്ചതിനെ തുടർന്നു തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണാബ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡിനേക്കാളേറെ തലച്ചോറിലെ രക്തസ്രാവവും തുടർന്നുള്ള ശസ്ത്രക്രിയയുമാണ് ആരോഗ്യനില വഷളാക്കിയത്.
'ഏറ്റവും നല്ലതു ദൈവം ചെയ്യട്ടെ
""അച്ഛന് ഭാരതരത്ന ലഭിച്ച കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ട് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നായിരുന്നു. കൃത്യം ഒരു വർഷത്തിനു ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലായി. ദൈവം അദ്ദേഹത്തിനു ഏറ്റവും മികച്ചതു ചെയ്യട്ടെ. ഒപ്പം എന്നെ ശക്തിപ്പെടുത്തട്ടെ. ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും സമത്വത്തോടെ സ്വീകരിക്കാൻ പ്രാപ്തയാക്കുകയുംചെയ്യട്ടെ.
അച്ഛന്റെ ആരോഗ്യനിലയിൽ ആശങ്കകപ്പെടുന്ന എല്ലാവരോടും ആത്മാർഥമായി നന്ദി പറയുന്നു'': മകൾ ശർമിഷ്ഠ ട്വീറ്റ് ചെയ്തു.
പ്രണാബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
12:23 AM Aug 13, 2020 | Deepika.com