ന്യൂഡൽഹി: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നുള്ള ശസ്ത്രക്രിയ, കോവിഡ് എന്നിവയെ തുടർന്നു ചികിത്സയിലുള്ള മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. ഡൽഹിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രണാബ് കഴിയുന്നത്.
തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെ ത്തിയതിനെ തുടർന്നു തിങ്കളാഴ്ച ജീവൻ രക്ഷിക്കാനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ മുൻ രാഷ്ട്രപതിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിട്ടില്ല. സ്ഥിതി വഷളായിട്ടുമുണ്ട്. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിൽ തുടരുന്നു: സൈനിക ആശുപത്രി ഇന്നലെ വൈകുന്നേരം പ്രസ്താവനയിൽ അറിയിച്ചു.
വിദഗ്ധ ഡോക്ടർമാരുടെ സംഘം മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അതീവ ഗുരുതരമായ നില തുടരുകയാണെന്നും ഡോക്ടർമാരും അറിയിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതായി പ്രണാബ് മുഖർജി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
പ്രണാബ് മുഖർജി ഗുരുതര നിലയിൽ
12:26 AM Aug 12, 2020 | Deepika.com