മുംബൈ: കരിപ്പൂരിൽ തകർന്നുവീണ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് വിംഗ് കമാൻഡർ ദീപക് സാഠെയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ മുംബൈ വിഖ്രോളിയിലെ ടാഗോർനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.
കോവിഡ് മാർഗനിർദേശങ്ങൾ പ്രകാരം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്. ചാന്ദിവലിയിലെ വസതിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. ദീപക്കിന്റെ പിതാവ് റിട്ട. കേണൽ വസന്ത് സാഠെ(87), മാതാവ് നീല(87) എന്നിവർ തിങ്കളാഴ്ച നാഗ്പുരിൽനിന്നു മുംബൈയിലെത്തിയിരുന്നു.
ദീപക് സാഠെയ്ക്കു മുംബൈ വിട നല്കി
12:26 AM Aug 12, 2020 | Deepika.com