ന്യൂഡൽഹി: തൊഴിൽ നിയമനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താനുള്ള നിയമത്തെ ചോദ്യം ചെയ്ത ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഈ നടപടി.
ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്തി 2019 ജനുവരിയിലാണ് കേന്ദ്ര സർക്കാർ 103-ാം ഭരണഘടനാ ഭേദഗതി നിയമം പാസാക്കിയത്. 10 ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയതോടെ സംവരണാനുപാതം 50 ശതമാനത്തിൽ കൂടുതലാണെന്നും ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി യൂത്ത് ഫോർ ഇക്വാളിറ്റി, ജൻഹിത് അഭിയാൻ എന്നീ സർക്കാരിതര സംഘടനകളാണ് ഹർജി നൽകിയത്.
സംവരണം: ഹർജി ഭരണഘടനാ ബെഞ്ചിന്
01:09 AM Aug 06, 2020 | Deepika.com