ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ശന്പളം നൽകണമെന്ന് സുപ്രീംകോടതി. ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റൈൻ കാലം അവധിയായി കണക്കാക്കരുത്. ആ കാലയളവിലെ ശന്പളവും കുടിശിക വരുത്താതെ നൽകണമെന്നും ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോടു നിർദേശിച്ചു.
ആരോഗ്യ പ്രവർത്തകരുടെ ശന്പളം പിടിച്ചുവയ്ക്കരുതെന്ന് ജൂണ്‍ 17നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മഹാരാഷ്ട്ര, പഞ്ചാബ്, ത്രിപുര, കർണാടക എന്നീ സംസ്ഥാനങ്ങൾ ഒഴികെയുള്ളവ കൃത്യമായി ശന്പളം നൽകിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. എന്നാൽ, ക്വാറന്റൈൻ കാലത്തെ ശന്പളം നൽകുന്നില്ലെന്നു ഹർജിക്കാരായ യുണൈറ്റഡ് റസിഡന്റ്സ് ആൻഡ് ഡോക്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി.
ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ശന്പളം നൽകണമെന്ന് സുപ്രീംകോടതി
02:01 AM Aug 01, 2020 | Deepika.com