ന്യൂഡൽഹി: തന്റെ അഭിഭാഷകനു കോവിഡ് സ്ഥിരീകരിച്ചതിനെ ത്തുടർന്നു വീട്ടിലെ ക്വാറന്റൈ നിലായതിനാലാണു വിചാരണ ക്കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നും ഇതിന്റെ പേരിൽ ജാമ്യം റദ്ദാക്കിയ തീരുമാനം നിർഭാഗ്യകരമെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ.
ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകുന്നതിന് അഭിഭാഷകരെടുത്ത രണ്ടു തവണ അടക്കം നാലു തവണ ഒഴിച്ച് എല്ലാപ്രാവശ്യവും ബിഷപ് കോടതിയിൽ ഹാജരായിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ബിഷപ്പിന്റെ പിആർഒ പ്രസ്താവനയിൽ അറിയിച്ചു.
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനു റിട്ടയേർഡ് ജഡ്ജി സൽദാന അയച്ച തുറന്ന കത്തിലൂടെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
തന്റെ അഭിഭാഷകനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു കഴിഞ്ഞ ആറാം തീയതി മുതൽ ബിഷപ് ഫ്രാങ്കോ വസതിയിൽ ക്വാറന്റൈനിലാണ്. അഭിഭാഷകന്റെ പ്രാഥമിക സന്പർക്ക പട്ടികയിലായിരുന്നതിനാൽ ക്വാറ ന്റൈൻ നിർബന്ധവുമായിരുന്നു.
ഇതു സംബന്ധിച്ച എല്ലാ തെളിവുകളും രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു. അവധി അപേക്ഷയും നൽകിയിരു ന്നതായും പിആർഒ പറഞ്ഞു.
ഹാജരാകാതിരുന്നതു ക്വാറന്റൈനിൽ ആയിരുന്നതിനാൽ: ബിഷപ് ഫ്രാങ്കോ
12:12 AM Jul 14, 2020 | Deepika.com