ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ മൂന്നിൽ രണ്ടും ജൂണിലെന്നു റിപ്പോർട്ട്.
ജൂണ്‍ ഒന്നിനാണു കേന്ദ്രസർക്കാർ അണ്‍ലോക്ക്-1 നടപ്പാക്കിയത്. ജൂണ്‍ ഒന്നുവരെ കോവിഡ് മരണം 5606 ആയിരുന്നു. ജൂണ്‍ അവസാനത്തോടെ ഇത് 17409 ആയി ഉയർന്നു. അതായത്, അണ്‍ലോക്ക്-1 നടപ്പാക്കിയ ജൂണിൽ 11,803 മരണം. അതുപോലെ തന്നെ കോവിഡ് കേസുകളുടെ എണ്ണത്തിലും ജൂണിലാണ് ഗണ്യമായ വർധനയുണ്ടായത്.
ജൂണ്‍ ഒന്നിന് 97008 കോവിഡ് കേസുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഈ മാസം അവസാനത്തോടെ അത് രണ്ടേകാൽ ലക്ഷത്തിലേക്കു കടന്നു. ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മാർച്ചിന് ശേഷമുളള കണക്കുകൾ പരിശോധിച്ചാൽ മൊത്തം കോവിഡ് ബാധിതരുടെ 65 ശതമാനവും ജൂണിലാണു കണ്ടെത്തിയത്.
കോവിഡ് മരണം കൂടുതൽ ജൂണിൽ
12:26 AM Jul 08, 2020 | Deepika.com