ന്യൂഡൽഹി: ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ചൈനീസ് തന്ത്രത്തിന്റെ ഭാഗമായാണ് ഭൂട്ടാനുമായുള്ള അതിർത്തിപ്രശ്നമെന്ന് വിദഗ്ധർ. ഭൂട്ടാനുമായുള്ള അതിർത്തി നിർണയിച്ചിട്ടില്ലെന്ന് ശനിയാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. ഭൂട്ടാനുമായി വടക്ക്, മധ്യ, പടിഞ്ഞാറൻ മേഖലയിൽ അതിർത്തി പ്രശ്നങ്ങളുണ്ട്. മൂന്നാമതൊരാൾ ഇതിൽ ഇടപെടരുതെന്നും ഇന്ത്യയെ ഉദ്ദേശിച്ച് ചൈന പറഞ്ഞു. കിഴക്കൻ ഭൂട്ടാനിലെ സാക്തംഗ് വന്യജീവി കേന്ദ്രത്തിനു ആഗോള പരിസ്ഥിതി സംഘടന (ജിഇഎഫ്) ഫണ്ട് നൽകുന്നതിനെ ജൂൺ 29ന് ചൈന എതിർത്തിരുന്നു. സാക്തംഗ് വന്യജീവി കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ചൈനയുടെ എതിർപ്പിനെ മറികടന്ന് ഭൂട്ടാനു ഫണ്ട് ലഭിച്ചെങ്കിലും കിഴക്കൻ ഭൂട്ടാൻ പ്രദേശത്ത് ചൈന അവകാശമുന്നയിക്കുന്നത് ഇത് ആദ്യമായാണ്. ത്രാഷിഗാംഗ് പ്രവിശ്യയിലെ സാക്തംഗ് ഭൂട്ടാന്റെ അവിഭാജ്യ ഘടകമാണെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസിയെ ഭൂട്ടാൻ അറിയിച്ചു. ഭീഷണിപ്പെടുത്തി സൗഹൃദരാജ്യത്തെ ഇന്ത്യയിൽനിന്ന് അകറ്റാനാണു ചൈനയുടെ നീക്കം.
ഭൂട്ടാൻ അതിർത്തിപ്രശ്നം ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ചൈനീസ് തന്ത്രം
12:34 AM Jul 07, 2020 | Deepika.com