ടൂറ(മേഘാലയ): മേഘാലയയിലെ ഗാരോ മലനിരകളിൽ പരന്നുകിടക്കുന്ന ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ അഭിഷിക്തനായി.
ടൂറയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിൽ നടന്ന ഭക്തിനിർഭരമായ അഭിഷേക ചടങ്ങുകളിൽ ടൂറ രൂപത മെത്രാന് ഡോ. ആന്‍ഡ്രൂ ആര്. മരാക്ക് മുഖ്യകാര്‍മികനായിരുന്നു. ബിഷപ് എമരിറ്റസ് ഡോ. ജോര്‍ജ് മാമലശേരി, ബൊംഗെയ്ഗോണ്‍ ബിഷപ് ഡോ. തോമസ് പുല്ലോപ്പിള്ളില്‍, ജൊവായ് ബിഷപ് ഡോ. വിക്ടര്‍ ലിംഗ്ദോ എന്നിവരും നൂറോളം വൈദികരും സഹകാര്‍മികരായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം ലത്തീനിലും ഇംഗ്ലീഷിലും ചടങ്ങില്‍ വായിച്ചു.
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ, ജയിംസ് കെ. സാംഗ്മ, അഗത കെ. സാംഗ്മ എംപി എന്നിവരും, എംഎല്‍എമാരും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാമൂഹിക മേഖലകളില്‍നിന്നുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.എറണാകുളം-അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണു ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍.
ടൂറ രൂപതയുടെ സഹായ മെത്രാനായി ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരൻ അഭിഷിക്തനായി
12:36 AM Jul 05, 2020 | Deepika.com