മുംബൈ: കോവിഡ്-19 രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ വിപുലമായ പ്ലാസ്മ തെറാപ്പി ചികിത്സ ഒരുക്കി മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിരോധം. അതീവഗുരുതരാവസ്ഥയിലായ രോഗികളെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ പ്ലാസ്മ ചികിത്സ പദ്ധതി ലോകത്തെ ഏറ്റവും ബൃഹത്തായതാണെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്മ സെല്ലുകൾ രോഗികളുടെ ശരീരത്തിൽ കുത്തിവയ്ക്കുന്ന കോൺവാൽസെന്റ് പ്ലാസ്മ തെറാപ്പിക്കായി ‘പ്ലാറ്റിന’ എന്ന പേരിലാണു പദ്ധതി നടപ്പാക്കുക. അതീവഗുരുതരാവസ്ഥയിലായ ഏകദേശം അഞ്ഞൂറോളം രോഗികൾക്കാണ് ആദ്യഘട്ടത്തിൽ ചികിത്സ നൽകുന്നത്.
ഏറ്റവും വലിയ പ്ലാസ്മ ചികിത്സാ സംവിധാനവുമായി മഹാരാഷ്ട്ര
01:10 AM Jun 30, 2020 | Deepika.com