ശ്രീനഗർ: കാഷ്മീരിൽ രണ്ടു മാസത്തേക്കുള്ള പാചകവാതകം സംഭരിക്കാൻ എണ്ണക്കന്പനികൾക്കു സർക്കാർ ഉത്തരവിട്ടത്, ലഡാക്കിലെ സംഘർഷത്തിന്റെ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അഭ്യൂഹങ്ങൾക്കിടയാക്കി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടററാണ് ശനിയാഴ്ച ഉത്തരവിറക്കിയത്. മണ്ണിടിച്ചിലിൽ ദേശീയപാത അടച്ചിടേണ്ടി വരുന്നതുമൂലം ചില പ്രദേശങ്ങളിൽപാചകവാതകം ലഭിക്കാതെ വരുമെന്നും ഈ സാഹചര്യമൊഴിവാക്കാനാണ് സംഭരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
അടിയന്തര പ്രാധാന്യമുള്ളത് എന്ന പേരിലായിരുന്നു ഉത്തരവ് ഇറങ്ങിയത്. മഴക്കാലത്ത് ശ്രീനഗർ-ജമ്മു ദേശീയപാതയിൽ മണ്ണിടിച്ചിൽ കണക്കിലെടുത്ത് പാചകവാതക സംഭരണം സാധാരണമാണെങ്കിലും ഇത്രയധികം സംഭരണം മുന്പുണ്ടായിട്ടില്ല. പാരാമിലിട്ടറി സേനാംഗങ്ങൾക്കു താമസിക്കാൻ 16 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭ്യമാക്കണമെന്ന് ഗന്ദർബാൽ പോലീസ് സൂപ്രണ്ട് ജില്ലാ ഭരണകൂടത്തോട് അഭ്യർഥിച്ചു.
കാഷ്മീരിൽ രണ്ടു മാസത്തേക്കുള്ള പാചകവാതകം സംഭരിക്കാൻ നിർദേശം
12:32 AM Jun 29, 2020 | Deepika.com