ന്യൂഡൽഹി: ആയിരക്കണക്കിന് ആളുകൾക്കിടയിൽ കോവിഡ് പകരാൻ ഇടയാക്കിയ നിസാമുദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തെക്കുറിച്ചു സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ഡൽഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൃത്യമായ സമയപരിധിയിൽ അന്വേഷണം പൂർത്തിയാകും.
അതുകൊണ്ടുതന്നെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്നു സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.
വിഷയം കൈകാര്യം ചെയ്യുന്നതിൽ അവഗണനയോ താമസമോ ഉണ്ടായിട്ടില്ല. വിദേശികൾ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്തവരെ അതത് സ്ഥലങ്ങളിലേക്കു തിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടൂറിസ്റ്റ് വിസയിൽ മറ്റു രാജ്യങ്ങളിൽ നിന്നു വന്നവരാണ് തബ്ലീഗ് പ്രവർത്തനം നടത്തിയത്. ഇത് കൃത്യമായ വീസ ചട്ട ലംഘനമാണെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
തബ്ലീഗ് സമ്മേളനം: സിബിഐ അന്വേഷിക്കേണ്ടെന്നു കേന്ദ്രം
01:16 AM Jun 06, 2020 | Deepika.com