രാഹുൽ ഗാന്ധി പത്രപ്രവർത്തന മേഖലയിലേക്കോ‍?

12:48 AM Jun 05, 2020 | Deepika.com
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ ഗാന്ധി രാഷ്‌ട്രീയത്തിൽനിന്ന് പത്രപ്രവർത്തനത്തിലേക്കു വഴിമാറുകയാണോയെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപക ചോദ്യങ്ങൾ. ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജുമാ യുള്ള രാഹുലിന്‍റെ ഓണ്‍ലൈൻ സംവാദം വന്പൻ ഹിറ്റ് ആയി മാറിയതിനു പിന്നാലെയായിരുന്നു ട്വിറ്ററിൽ ചോദ്യങ്ങളുയർന്നത്.

സാന്പത്തിക വിദഗ്ധന്മാരായ നൊബേൽ ജേതാവ് അഭിജിത് ബാനർജി, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, ആഗോള തലത്തിൽ ശ്രദ്ധേയരായ രണ്ട് ആരോഗ്യപ്രവർത്തകർ- സ്വീഡനിലെ പ്രമുഖ എപ്പിഡോമിയോളജിസ്റ്റ് ജോഹാൻ ജിസേക്കേ, ഹാർവാർഡ് സർവകലാശാലയിലെ പ്രഫ. ആശിഷ് ഝാ എന്നിവരുമായി നേരത്തെ രാഹുൽ നടത്തിയ അഭിമുഖങ്ങളും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.