ശരാശരി മഴ; കാലാവസ്ഥാ വകുപ്പിന്‍റെ രണ്ടാം പ്രവചനം

11:59 PM Jun 01, 2020 | Deepika.com
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഇന്ത്യ ഒഴികെ ഒരു പ്രദേശത്തും അധികമഴ പ്രവചിക്കാതെ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് (ഐഎംഡി). ദക്ഷിണേന്ത്യയിൽ ദീർഘകാല ശരാശരിയുടെ 102 ശതമാനം മഴ കിട്ടുമെന്നാണു പ്രവചനം. ശരാശരിയുടെ 96 മുതൽ 104 വരെ ശതമാനം മഴ ലഭിക്കുന്നത് ശരാശരിയായി കണക്കാക്കും.

ജൂൺ- സെപ്റ്റംബർ തെക്കു പടിഞ്ഞാറൻ മൺസൂണിൽ (കാലവർഷം) രാജ്യത്തു പൊതുവേ 102 ശതമാനം മഴയാണു പ്രവചിച്ചിരിക്കുന്നത്. ഇതിനേക്കാൾ നാലുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം.

മേഖല, പ്രവചനം (ശതമാനത്തിൽ) ഇങ്ങനെ: ദക്ഷിണേന്ത്യ 102, മധ്യേന്ത്യ 103, വടക്കുപടിഞ്ഞാറ് 107, വടക്കുകിഴക്ക് 96, മേഖലാ പ്രവചനത്തിൽ എട്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം.

ജൂലൈയിൽ ശരാശരിയുടെ 103 ശതമാനവും ഓഗസ്റ്റിൽ 97 ശതമാനവും മഴ പ്രവചിച്ചു. ചില വിദേശ ഏജൻസികൾ രാജ്യത്ത് ശരാശരിയിലും കൂടുതൽ മഴ പ്രവചിച്ചിട്ടുണ്ട്.

ഏപ്രിലിലെ ആദ്യ പ്രവചനത്തിലും ശരാശരി മഴ കിട്ടുമെന്നാണു പറഞ്ഞിരുന്നത്. കഴിഞ്ഞവർഷം ശരാശരിയുടെ 110 ശതമാനം മഴ കിട്ടി. അതിനു മുന്പ് അഞ്ചുവർഷം തുടർച്ചയായി കാലവർഷ മഴ ശരാശരിയിലും കുറവായിരുന്നു.

വർഷങ്ങൾക്കു ശേഷമാണ് ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷം കേരളത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണു മഴ തുടങ്ങിയത്. അതിനു മുന്പു രണ്ടുവർഷം മേയിൽ തന്നെ മഴ ആരംഭിച്ചു.