ന്യൂഡൽഹി: കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എൻ. ബാലഗോപാലാണ് ഹർജി നൽകിയത്. സിപിഎം നേതാക്കന്മാർ അയ്യപ്പവിശ്വാസികളല്ലെന്നും അവരെ തെരഞ്ഞെടുത്താൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്നും പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രസംഗിച്ചെന്നാണ് ഹർജിക്കാരൻ ആ രോപി ച്ചത്.
പരാമർശങ്ങൾ അയോഗ്യത ഏർപ്പെടുത്തുന്നതിനു പര്യാപ്തമല്ലെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രേമചന്ദ്രനെതിരായ ഹർജി തള്ളി
11:55 PM May 30, 2020 | Deepika.com