എന്തുകൊണ്ടു ലഡാക്കിൽ ഇപ്പോൾ?

11:56 PM May 26, 2020 | Deepika.com
ചൈന ഇന്ത്യയുമായി സംഘർഷത്തിനു മുതിരുന്നതിനു പല വ്യാഖ്യാനങ്ങൾ നല്കപ്പെടുന്നു.

ഒന്ന്: ഇന്ത്യ അമേരിക്കൻ പക്ഷത്തു ചുവടുറപ്പിച്ചത്. പല കാര്യങ്ങളിലും ഈ ബന്ധം ചൈനയ്ക്ക് അസ്വസ്ഥത സൃഷ്‌ടിക്കുന്നു. ഈയിടെ കോവിഡ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട പ്രമേയത്തെ ഇന്ത്യ ശക്തമായി പിന്തുണച്ചത് ചൈനയ്ക്ക് ഒട്ടും രസിച്ചില്ല.

രണ്ട്: ആഭ്യന്തര പ്രശ്നങ്ങൾ. കോവിഡും സാന്പത്തിക മാന്ദ്യവും അടക്കമുള്ള ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ചൈന ആഗ്രഹിക്കുന്നു. അതിനു പറ്റിയതാണ് ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നം. ദക്ഷിണ ചൈന കടലിലും ഹോങ്കോംഗിലും വേറേ വിഷയങ്ങൾ ചൈന ഉയർത്തിക്കഴിഞ്ഞു.

മൂന്ന്: ദക്ഷിണേഷ്യയിൽ ചൈനീസ് അധിപത്യം സ്ഥാപിക്കാൻ. നേപ്പാളിലെ ഭരണകൂടത്തെ തങ്ങളുടെ ഹിതാനുവർത്തികളാക്കിയ ശേഷമാണ് ചൈന ലഡാക്കിലേക്കു സേനയെ അയച്ചത്. നേപ്പാൾ കാലാപാനിയിൽ അവകാശവാദം ഉന്നയിച്ചതു ചൈനീസ് പ്രേരണയിലാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു.

നാല്: ഡോകലായ്ക്കു പകരം വീട്ടാൻ. 2017-ൽ ഭൂട്ടാനിലെ ഡോങ്ക ലാ (ചൈനക്കാർ ഡോക്ലാം എന്നു പറയുന്നു)യ്ക്കടുത്തു ചൈനീസ് സേന സ്ഥിരതാവളത്തിനു ശ്രമിച്ചത് ഇന്ത്യ പരാജയപ്പെടുത്തി. 73 ദിവസത്തിനുശേഷം നിരുപാധികം മടങ്ങേണ്ടി വന്നതിന്‍റേ കേടു തീർക്കാൻ ചൈന ആഗ്രഹിക്കുന്നു.

1962നു ശേഷം...

1962-ലെ യുദ്ധത്തിനുശേഷം ചൈനയും ഇന്ത്യയും യുദ്ധത്തിന്‍റെ വക്കിലെത്തിയ നാലു സന്ദർഭങ്ങൾ.

1967 നാഥു ലാ, ചോ ലാ: സിക്കിം ഇന്ത്യയുടെ സംരക്ഷണയിലായിരുന്നു കാലത്ത് സിക്കിമിലേക്കുള്ള രണ്ടു ചുരങ്ങളിൽ ചൈനീസ് ആക്രമണം. ഡസൻകണക്കിനു ഭടന്മാർ ഇരുപക്ഷത്തും മരിച്ചു. നാഥുലായിലേത് സെപ്റ്റംബർ 11-15നും ചോലായിലേത് ഒക്‌ടോബർ 1-2 നുമായിരുന്നു.

1986-87, സുന്ദൊറോംഗ് ചു: ഭുട്ടാനു കിഴക്ക് അരുണാചൽ പ്രദേശിലെ സുന്ദൊറോംഗ് ചുവിൽ നാല് പതിനായിരത്തോളം ഭടന്മാർ നേർക്കുനേർ മാസങ്ങളോളം നിന്നു. കർക്കശമായ നിലപാടോടെ പിടിച്ചു നിന്ന ഇന്ത്യ ഒടുവിൽ ഒരു വെടിപോലും പൊട്ടിക്കാതെ അതിർത്തി രക്ഷിച്ചു. 1986 ജൂണിൽ തുടങ്ങി 87 ഓഗസ്റ്റിൽ സംഘർഷാവസ്ഥ മാറിയെങ്കിലും 1995-ലേ സൈന്യങ്ങൾ പിന്മാറിയുള്ളൂ. കിഴക്കൻ അതിർത്തിയിൽ മക്മഹോൻ രേഖ നിലനിർത്തിയത് ഈ സംഘർഷത്തിൽ ഇന്ത്യയുടെ നേട്ടമായി.

2013 ഏപ്രിൽ -മേയ്: ദൗളത് ബെഗ് ഓൾഡി: കാരക്കോറം ചുരത്തിനു സമീപം ഇന്ത്യയുടെ ഏറ്റവും ഉയരത്തിലുള്ള വ്യോമസേനാ താവളം. പടിഞ്ഞാറു സിയാചിൻ മലനിര. കിഴക്ക് കാരക്കോറം മലനിരയും അക്സായിചിനും ടിബറ്റും. ഏപ്രിൽ 15-നു ചൈനീസ് ഭടന്മാർ ഇവിടെ താവളം തുടങ്ങി. കൈവശരേഖയിൽനിന്നു 19 കിലോമീറ്റർ ഉള്ളിൽ വരെ ചൈനക്കാർ എത്തി. നാലുതവണ ബ്രിഗേഡിയർ തലത്തിൽ ചർച്ച. മേയ് അഞ്ചിന് ഇരു സേനകളും പിന്മാറി.
2017 ജൂൺ-ഓഗസ്റ്റ്: ഡോകലാ: ഭൂട്ടാൻ അതിർത്തിയിലെ ഡോകലായുടെ സമീപത്തേക്ക് ചൈന റോഡ് വെട്ടിയതിൽ തുടങ്ങിയ സംഘർഷം 73 ദിവസം നീണ്ടു.

ചൈനീസ് താവളം വരുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യയുടെ ഗതാഗതത്തിനു ഭീഷണിയാകുമായിരുന്നു. ഈ സംഘർഷവും രക്തച്ചൊരിച്ചിൽ ഇല്ലാതെ അവസാനിപ്പിച്ചു.