ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) മുഴുവൻ വിദ്യാർഥികളോടും കാന്പസ് വിട്ട് സ്വന്തം വീടുകളിലേക്കു മടങ്ങാൻ ആവശ്യപ്പെട്ട് സർക്കുലർ. എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണെന്നും ജൂണ്‍ 25നോ, അതിനു ശേഷമോ വിദ്യാർഥികൾ കാന്പസിലേക്കു വന്നാൽ മതിയെന്നും സർവകലാശാല നിർദേശിച്ചു.
ട്രെയിനുകളും ബസുകളും സർവീസ് ആരംഭിച്ച സാഹചര്യത്തിൽ ഹോസ്റ്റലുകളിലും മറ്റും കഴിയുന്ന എല്ലാ വിദ്യാർഥികളും സ്വന്തം നാടുകളിലേക്കു മടങ്ങണമെന്ന് ജെഎൻയു സ്റ്റുഡന്റ്സ് ഡീൻ സുദീർ പ്രതാപ് സിംഗ് ഇന്നലെ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. അടുത്ത മാസം 25നു ശേഷം വിദ്യാർഥികൾക്കു കാന്പസിലേക്കു മടങ്ങാം. അക്കാദമിക് പ്രവർത്തനങ്ങൾ അതുവരെ പൂർണമായി നിർത്തിവച്ചിരിക്കുന്നതിനാൽ ഹോസ്റ്റലുകൾ ഒഴിയണ മെന്നാണു നിർദേശം.
ജെഎൻയു വിദ്യാർഥികളോട് നാട്ടിലേക്കു പോകാൻ നിർദേശം
12:32 AM May 26, 2020 | Deepika.com