ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നത് കർശന ഉപാധികളോടെ. നിയന്ത്രിത രീതിയിൽ തിങ്കളാഴ്ച പുനരാരംഭിക്കുന്നതിനു എയർപോർട്ട് മാനേജർമാരുമായി നടത്തിയ ആശയവിനിമയത്തിൽ എല്ലാ വിമാനത്താവളങ്ങളും പ്രവർത്തനം ആരംഭിക്കുന്നതിനായി ഒരുങ്ങിയിരിക്കണമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകിയിരുന്നു.
ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മേയ് 17നുശേഷം ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുമെന്നു മന്ത്രി ഹർദീപ് സിംഗ് പുരി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യവ്യാപക ലോക്ക് ഡൗണിന്റെ ഭാഗമായി മാർച്ച് 25 നാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വച്ചത്.
കർശന ഉപാധികളോടെ ആയിരിക്കും വിമാന സർവീസ് ആരംഭിക്കുക എന്നാണു വിവരം. താഴെ പറയുന്ന നിയന്ത്രണങ്ങളായിരിക്കും ഉണ്ടായിരിക്കുക.
* കോവിഡുമായി ബന്ധപ്പെട്ട ദീർഘമായ ചോദ്യാവലി പൂരിപ്പിച്ചു നൽകണം.
* യാത്രക്കാർ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യണം
*യാത്രയ്ക്ക് രണ്ടു മണിക്കൂർ മുന്പ് വിമാനത്താവളത്തിൽ എത്തണം.
* കാബിൻ ബാഗേജ് അനുവദിക്കില്ല. ഒരാൾക്ക് ഒരു ലഗേജ് ബാഗ് മാത്രം
*വിമാനത്താവളങ്ങളിൽ നീണ്ട നിര അനുവദിക്കില്ല.
* ബോർഡിംഗ് പാസുകൾ നേരത്തെ പ്രിന്റ് എടുത്തു കൊണ്ടു വരണം.
* വിമാനത്തിനകത്ത് ഭക്ഷണ വിതരണം ഉണ്ടായിരിക്കില്ല.
*വിമാന ജീവനക്കാരും മതിയായ സുരക്ഷാ സംവിധാനങ്ങൾ ധരിച്ചിരിക്കണം.
വിമാന സർവീസ് കർശന ഉപാധികളോടെ
12:01 AM May 21, 2020 | Deepika.com