മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിതർ 1000 കവിഞ്ഞു, 48 മരണം‌

12:00 AM Apr 08, 2020 | Deepika.com
മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 1018 ആയി. 48 പേരാണു മഹാരാഷ്‌ട്രയിൽ മരിച്ചത്. ഇന്നലെ 150 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 1000 പേർക്ക് രോഗം ബാധിച്ച ആദ്യസംസ്ഥാനമാണു മഹാരാഷ്‌ട്ര.

സംസ്ഥാനത്ത് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് മുംബൈയിലാണ്. മുംബൈയിൽ കോവിഡ് മരണം 40 ആയി. ഇന്നലെ അഞ്ചു പേരാണു മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 590 ആയി. ഇന്നലെ മുംബൈയിൽ രോഗം ബാധിച്ചത് 116 പേർക്കാണ്. പൂനയാണു രോഗവ്യാപനത്തിൽ രണ്ടാംസ്ഥാനത്തുള്ളത്.

ധാരാവിയിൽ രണ്ടുപേർക്കുകൂടി കോവിഡ്, ആകെ കേസുകൾ ഏഴായി

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഇന്നലെ രണ്ടു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ ഏഴായി. ഡോ. ബലിഗ നഗർ മേഖലയിലുള്ള എണ്‍പതുകാരനും നാൽപ്പത്തിയൊന്പതുകാരനുമാണു കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച മുപ്പതുകാരിയുമായി സന്പർക്കം പുലർത്തിയവരാണിവർ.
ഏപ്രിൽ ഒന്നിന് ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ച അന്പത്തിയാറുകാരൻ മരിച്ചു. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15 ലക്ഷം പേരാണു ധാരാവിയിൽ പാർക്കുന്നത്.

ധാരാവിയിലെ ഡോ. ബലിഗനഗർ, വൈഭവ് അപ്പാർട്ട്മെന്‍റ്, മുകുന്ദ് നഗർ, മദീന നഗർ എന്നിവിടങ്ങൾ കോവിഡ് ബാധയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ധാരാവിയിൽ പൂർണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്നു മുംബൈ സൗത്ത്-സെൻട്രൽ എംപി രാഹുൽ ഷെവാലെ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു പേർ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ കോവിഡ് ബാധ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ മുംബൈ വൻ ഭീഷണിയിലാകുമെന്നു ഷെവാലെ പറഞ്ഞു.

പൂനയിൽ ഇന്നലെ മൂന്നു കോവിഡ് മരണം

മഹാരാഷ്‌ട്രയിലെ പൂനയിൽ കോവിഡ് ബാധിച്ച് ഇന്നലെ മൂന്നു പേർ മരിച്ചു. മൂന്നു പേരും അറുപതിനു മുകളിൽ പ്രായമുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരുമായിരുന്നു. ഇതോടെ പൂന ജില്ലയിൽ മാത്രം മരണം എട്ടായി. പൂന മേഖലയിൽ 159 പേർക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 131 കേസുകളും പൂന നഗരസഭാ പരിധിയിലാണ്. പിംപ്രി-ചിഞ്ച് വാഡ് നഗരസഭാ പരിധിയിൽ 20 പേർക്കും ഗ്രാമീണ മേഖലകളിൽ എട്ടു പേർക്കും രോഗം സ്ഥിരീകരിച്ചു.