ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ 25,500 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി നേരിട്ട് സന്പർക്കം പുലർത്തിയവരുമാണ് ഇവർ. ഇതുമായി ബന്ധപ്പെട്ട് ഹരിയാനയിലെ അഞ്ചു ഗ്രാമങ്ങൾ തന്നെ പൂർണമായും അടച്ചുപൂട്ടി നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പറഞ്ഞു.
രാജ്യത്തെ 4,607 കോവിഡ് സ്ഥിരീകരിച്ച കേസുകളിൽ 1445 എണ്ണവും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണ്. വീസ ചട്ടം ലംഘിച്ച് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 1750 വിദേശികളെ കരിന്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
നിസാമുദീൻ: 25,500 പേർ നിരീക്ഷണത്തിൽ
12:12 AM Apr 07, 2020 | Deepika.com