ചെന്നൈ: തമിഴ്നാട്ടിൽനിന്നു നിസാമുദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 110 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 234 ആയി.
തമിഴ്നാട്ടിൽനിന്നു തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച തമിഴ്നാട്ടിൽ 80 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഓരോ മ്യാൻമർ, ഇന്തോനേഷൻ പൗരന്മാരും ഉൾപ്പെടുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ കോയന്പത്തൂർ ജില്ലക്കാരാണ്.
തേനി(20), ദിണ്ഡിഗൽ(17), മധുര(9), തിരുപ്പത്തൂർ(7), ചെങ്ങൽപേട്ട്(7), തിരുനെൽവേലി(ആറ്), ശിവഗംഗ(അഞ്ച്) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ രോഗികൾ. മഹാരാഷ്ട്രയും കേരളവും കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് രോഗികളുള്ളത് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടിൽനിന്ന് 1500 പേരാണു നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ 1103 പേരെ തിരിച്ചറിഞ്ഞു. ഇവരിൽ 658 പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 110 പേർക്കുകൂടി തമിഴ്നാട്ടിൽ കോവിഡ്
01:21 AM Apr 02, 2020 | Deepika.com