മുംബൈ: 2008 സെപ്റ്റംബർ 29ന് വടക്കൻ മഹാരാഷ്ട്രയിലെ മാലെഗാവ് പട്ടണത്തിലെ മോസ്കിനു സമീപം സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ട കേസിൽ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ ഇന്നലെ എൻഐഎ കോടതിയിൽ ഹാജരായി. പ്രജ്ഞാ സിംഗിനെ മുഖ്യപ്രതിയാക്കിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ആഴ്ചയിലൊരിക്കൽ കോടതിയിൽ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി വി.എസ്. പദൽക്കർ പ്രതിപ്പട്ടികയിലുള്ളവരോട് ബുധനാഴ്ച നിർദേശിച്ചിരുന്നു. 2019 ജൂണിലാണ് പ്രജ്ഞ അവസാനമായി കോടതിയിലെത്തിയത്.
പ്രജ്ഞാ സിംഗിനു പുറമേ സൈനിക ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് പുരോഹിത്, രമേശ് ഉപാധ്യായ, അജയ് രക്ഷാധികാർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. സ്ഫോടനത്തിൽ നൂറിലേറെപ്പേർക്കു പരിക്കേറ്റിരുന്നു.
മാലെഗാവ് സ്ഫോടനക്കേസ്: പ്രജ്ഞാ സിംഗ് കോടതിയിൽ ഹാജരായി
12:26 AM Feb 28, 2020 | Deepika.com