പി.ജെ. ജോസഫ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി

01:31 AM Feb 18, 2020 | Deepika.com
ന്യൂഡൽഹി: കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഇന്നലെ ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി.

കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് ഏഴു മുതൽ 26 വരെ കേരള കോണ്‍ഗ്രസ്-എം നടത്തുന്ന ലോംഗ് മാർച്ചിന്‍റെ സമാപന സമ്മേളനത്തിലേക്കു ക്ഷണിക്കാൻ നടത്തിയ ചർച്ചയിൽ കേരളത്തിന്‍റെ സമഗ്രവികസനവുമായി ബന്ധപ്പെട്ട ആശയധ്രുവീകരണം ഉണ്ടാക്കുന്നതിനുള്ള പൊതുവായ ചർച്ചകൾ നടത്തിയതായി പി.ജെ. ജോസഫ് ദീപികയോടു പറഞ്ഞു.

ഡൽഹി സർക്കാരിന്‍റെ ബജറ്റ് തീയതി തീരുമാനിച്ച ശേഷം രണ്ടു ദിവസത്തിനകം ലോംഗ് മാർച്ചിന്‍റെ സമാപനത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം കേജരിവാൾ അറിയിക്കുമെന്നു ജോസഫ് വ്യക്തമാക്കി. കേജരിവാൾ വരുമെന്നാണു പ്രതീക്ഷ. എഎപിയുടെ എംപി സഞ്ജയ് സിംഗ് നേരത്തെ കേരള ഹൗസിലെത്തി ജോസഫുമായി വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണു മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. സഞ്ജയ് സിംഗും കൊട്ടാരക്കര പൊന്നച്ചനും ഒപ്പമുണ്ടായിരുന്നു.

കാർഷിക, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങളോടൊപ്പം മാലിന്യ നിർമാജനം, വാട്ടർഷെഡ് മാനേജ്മെന്‍റ് അടക്കമുള്ള ലോംഗ് മാർച്ചിലെ ഒന്പത് ആവശ്യങ്ങളെക്കുറിച്ചും കേജരിവാളും താനും ചർച്ച നടത്തിയെന്ന് ജോസഫ് വിശദീകരിച്ചു.