ന്യൂഡൽഹി: അഴിമതിക്കാര്യത്തിൽ ഇന്ത്യ ‘മുന്നോട്ട്’ അഴിമതി ധാരണാ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 78-ൽ നിന്ന് 80 ആയി. ചൈന, ബെനിൽ, ഘാന, മൊറോക്കോ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് 80-ാം സ്ഥാനത്ത് ഇന്ത്യ. പാക്കിസ്ഥാൻ 120-ാം സ്ഥാനത്താണ്. സ്ഥാനം കൂടുന്നത് അഴിമതി കൂടുന്നതിനെ കാണിക്കുന്നു.
രാഷ്ട്രീയകക്ഷികൾക്കു പണം നൽകുന്നതിൽ സുതാര്യതയില്ലാത്തതാണ് ഇന്ത്യയുടെ റാങ്ക് താഴ്ത്തിയ പ്രധാന കാര്യമെന്നു പട്ടിക തയാറാക്കിയ ട്രാൻസ്പേരൻസി ഇന്റർനാഷണൽ (ടിഐ) പറഞ്ഞു. തീരുമാനങ്ങളെടുക്കുന്നതിൽ അവിഹിത സമ്മർദങ്ങൾ, കന്പനികളുടെ ചരടുവലികൾ തുടങ്ങിയവ ഇന്ത്യയിലും ഓസ്ട്രേലിയയിലും മറ്റും അഴിമതിക്കെതിരായ നീക്കങ്ങളെ ദുർബലമാക്കുന്നുവെെന്നു ടിഐ വിലയിരുത്തി.
പട്ടികയിൽ ഒന്നാംസ്ഥാനം ന്യൂസിലൻഡും ഡെന്മാർക്കും പങ്കിട്ടു. ബ്രിട്ടൻ 12, അമേരിക്ക 23, റഷ്യ 137, ബംഗ്ലാദേശ് 146, സോമാലിയ 180 എന്നിങ്ങനെയാണു ചില രാജ്യങ്ങളുടെ സ്ഥാനം.
അഴിമതിയിൽ ഇന്ത്യ ‘മുന്നോട്ട്’
01:23 AM Jan 25, 2020 | Deepika.com