ബൻഡ: രാജ്യത്തിന്റെ നെഞ്ചകം പിളർക്കുന്ന വാർത്തകൾ വീണ്ടും ഉത്തർപ്രദേശിൽനിന്ന്. ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയെ ചുട്ടുകൊന്നതിന്റെ ഞെട്ടൽ വിട്ടുമാറുംമുന്പേ സമീപജില്ലയായ ഫത്തേപുരിൽ 18 വയസുകാരിയെ മാനഭംഗപ്പെടുത്തി പ്രതികൾ തീ കൊളുത്തി.
തൊണ്ണൂറു ശതമാനം പൊള്ളലേറ്റ കുട്ടി കാൺപുരിലെ ആശുപത്രിയിൽ മരണത്തോടു മല്ലിടുകയാണ്.
മാനഭംഗപ്പെടുത്തിയത് പെ ൺകുട്ടിയുടെ 22കാരനായ ബന്ധുവാണെന്നും കുട്ടി ഒറ്റയ്ക്കായിരുന്നപ്പോൾ വീട്ടിലെത്തിയ പ്രതി മാനഭംഗപ്പെടുത്തി തീ കൊളുത്തുകയായിരുന്നുവെന്നും ഹുസൈൻഗഞ്ച് സർക്കിൾ പോലീസ് ഓഫീസർ കപിൽദേവ് മിശ്ര പറഞ്ഞു. മാനഭംഗപ്പെടുത്തിയ വിവരം മാതാപിതാക്കളെ അറിയിക്കുമെന്നു പെ ൺകുട്ടി പറഞ്ഞപ്പോഴാണ് പ്രതി തീ കൊളുത്തിയത്.
പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഇയാൾക്കെതിരേ പോലീസ് കേസെടുത്തു. പെൺകുട്ടിയും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രതി ഒളിവിലാണ്.
നിലയ്ക്കുന്നില്ല നിലവിളി; യുപിയിൽ വീണ്ടും പെൺകുട്ടിയെ മാനഭംഗപ്പെടുത്തി തീ കൊളുത്തി
01:00 AM Dec 15, 2019 | Deepika.com