മോദി ഉണ്ടെങ്കിൽ എല്ലാ ദുരിതങ്ങളും സാധ്യമാകുമെന്ന് പ്രിയങ്ക

12:31 AM Dec 15, 2019 | Deepika.com
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ വിവേചന ഭരണത്തിനും തെറ്റായ നയങ്ങൾക്കുമെതിരേ കോണ്‍ഗ്രസ് രാംലീല മൈതാനത്ത് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ ബിജെപിക്കും സർക്കാരിനുമെതിരേ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ഇനിയും നമ്മൾ മൗനത്തിൽ മുങ്ങിയിരുന്നാൽ വിപ്ലവാത്മകമായ നമ്മുടെ ഭരണഘടന നശിപ്പിക്കപ്പെടും. രാജ്യത്തിന്‍റെ വിഭജനം ആരംഭിക്കുകയും ചെയ്യുമെന്നു പ്രിയങ്ക മുന്നറിയിപ്പു നൽകി. രാജ്യത്തെ സാന്പത്തികമാന്ദ്യവും പൗരത്വബില്ലും ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്. ഉന്നാവോയിൽ തീ കൊളുത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടപ്പോൾ രക്തത്തിൽ കുളിച്ചു കിടന്ന തന്‍റെ പിതാവ് രാജീവ് ഗാന്ധിയെ ആണ് ഓർമ വന്നതെന്നും പ്രിയങ്ക പറഞ്ഞു. എന്‍റെ പിതാവിന്‍റെ രക്തമെന്നതുപോലെതന്നെ ഒരു കർഷകപുത്രിയുടെ രക്തവും ഈ മണ്ണുമായി കൂടിക്കലർന്നിരിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്ത് നീതിക്കുവേണ്ടി പോരാടാൻ ഇനിയും ഇറങ്ങാത്തവർ ഇവിടെ ഭീരുക്കളായിത്തന്നെ കഴിയേണ്ടിവരുമെന്നും പ്രിയങ്ക മുന്നറിയിപ്പു നൽകി.

മോദി സർക്കാർ ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ പാസാക്കിയെടുക്കുന്നു എന്നാണ് പൗരത്വ നിയമത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. ആറു വർഷക്കാലത്തെ മോദി സർക്കാരിന്‍റെ ഭരണത്തിനു കീഴിൽ സാന്പത്തികരംഗം പാടേ തകർന്നു. മോദി ഉണ്ടെങ്കിൽ തൊഴിലില്ലായ്മയും ഉണ്ടെന്ന അവസ്ഥ ആയി. ലോകം ഉറ്റു നോക്കിയിരുന്ന തരത്തിൽ ഒരിക്കൽ ഇന്ത്യൻ സാന്പത്തിക രംഗം വളർന്നിരുന്നു. എന്നാൽ, ഇന്ന് മോദി സർക്കാരിന്‍റെ ആറു വർഷത്തെ ഭരണത്തിനൊടുവിൽ സാന്പത്തികരംഗം തകർന്നു. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഫാക്ടറികൾ അടച്ചുപൂട്ടിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ബിജെപി സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരേ ഇനിയും മൗനം പാലിച്ചിരുന്നാൽ ഈ രാജ്യത്തിന്‍റെ മഹത്തായ ഭരണഘടന തന്നെ നശിപ്പിക്കപ്പെടും. നിങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നു എങ്കിൽ നിങ്ങളുടെ ശബ്ദം ഉയർത്തൂ. നുണകളുടെയും ഭയത്തിന്‍റെയും ഇരുളിൽ നിന്നാൽ ഭരണഘടന നശിപ്പിക്കപ്പെടുന്നത് കാണേണ്ടിവരുമെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപി ഉണ്ടെങ്കിൽ എല്ലാം സാധ്യമാകും (ബിജെപി ഹേ തോ മുംമ്കിൻ ഹേ) എന്ന അവരുടെ മുദ്രാവാക്യം തന്നെ വടിയാക്കി അടിച്ചാണ് പ്രിയങ്ക പരിഹസിച്ചത്. തൊഴിൽ നഷ്ടവും ഉള്ളിവില വർധനവും ബിജെപിയെക്കൊണ്ടു മാത്രം സാധിച്ചവയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

മോദി ഉണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന പരസ്യം എല്ലാ ബസ് സ്റ്റോപ്പുകളിൽ പോലും കാണാം. അതേ, അതു ശരിയാണ്. ഉള്ളിക്ക് ഒരു കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലായി. കഴിഞ്ഞ 45 വർഷത്തിനുള്ളിൽ ഏറ്റവും കൂടിയ നിരക്കിൽ തൊഴിലില്ലായ്മ ഉണ്ടാക്കിയതും ബിജെപി ഉള്ളതുകൊണ്ടു മാത്രമാണ്. നാലു കോടി തൊഴിൽ ലവസരങ്ങളാണ് ഇല്ലാതായതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.