ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടമാനഭംഗ കേസിലെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു നാല് പ്രതികളിൽ ഒരാൾ നൽകിയ ഹർജി ഈ മാസം 17ന് സുപ്രീംകോടതി പരിഗണിക്കും. പ്രതി അക്ഷയ് കുമാർ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. നിർഭയ മാനഭംഗത്തിനിരയായ ഡിസംബർ 16ന് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒരു പ്രതിയുടെ ഹർജി 17ന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
പ്രതിക്കുവേണ്ടി അഭിഭാഷകൻ ഡോ. എ.പി സിംഗ് ഹാജരായി. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനഃപരിശോധന ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
നിർഭയ: വധശിക്ഷ പുനഃപരിശോധനാ ഹർജി 17ന് പരിഗണിക്കും
12:37 AM Dec 13, 2019 | Deepika.com