ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന കേസിൽ തെളിവെടുപ്പിനിടെ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട നാലു പ്രതികളുടെയും മൃതദേഹങ്ങൾ ഇന്നലെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഡിസംബർ 13വരെ മൃതദേഹങ്ങൾ സൂക്ഷിക്കണമെന്ന തെലുങ്കാന ഹൈക്കോടതി ഉത്തരവ് പ്രകാരമാണു നടപടി. ഡിസംബർ ആറിന് കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങൾ മഹാബുബ്നഗറിലുള്ള ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടത്തിയിരുന്നുവെങ്കിലും ഇവിടെ മോർച്ചറി സൗകര്യമില്ലാത്തതിനാലാണ് കോടതി ഇടപെട്ടത്.
പോലീസ് ഏറ്റുമുട്ടൽ സംബന്ധിച്ച് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
ഹൈദരാബാദ് കൂട്ടമാനഭംഗക്കൊല: മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി
12:09 AM Dec 11, 2019 | Deepika.com