ന്യൂഡൽഹി: ലോക്സഭയിൽ കേരള എംപിമാരും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേർക്കുനേർ നിന്നുള്ള വാക്പോരിനൊടുവിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസും തൃശൂർ എംപി ടി.എൻ. പ്രതാപനും മന്ത്രിക്കു നേരേ കൈ ചുരുട്ടി ആക്രോശിച്ചുവെന്ന് പരാതി. ഇതേത്തുടർന്ന് ഇരുവർക്കുമെതിരേയുള്ള ഭരണപക്ഷത്തിന്റെ പ്രമേയത്തിന് ലോക്സഭാ സ്പീക്കർ ഓം ബിർള അനുമതി നല്കി.
തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കും. പ്രമേയം പാസായാൽ ഇരുവർക്കും സസ്പെൻഷൻ ലഭിക്കും. ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും മാപ്പു പറയാൻ തയാറായില്ലെങ്കിൽ അഞ്ചു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി സ്പീക്കർക്കു പരാതി നൽകിയത്. കേരള എംപിമാർ ഭീഷണിപ്പെടുത്തിയെന്നാണ് സ്മൃതി ഇറാനിയുടെയും ബിജെപി എംപിമാരുടെയും പരാതി.എന്നാൽ, മാപ്പു പറയുന്ന വിഷയമേയില്ലെന്ന നിലപാടിലാണ് കോണ്ഗ്രസ്. പൗരത്വ ഭേദഗതി ബിൽ ഉൾപ്പെടെ സുപ്രധാന ബില്ലുകൾ അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കെ സർക്കാരും പ്രതിപക്ഷവും തമ്മിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്.
സെബി മാത്യു
പ്രതാപനെയും ഡീനിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം
12:32 AM Dec 07, 2019 | Deepika.com