കർഷകരക്ഷയ്ക്കു കേന്ദ്രം രംഗത്തിറങ്ങണം: ചാഴികാടൻ

11:48 PM Dec 05, 2019 | Deepika.com
കർഷകർക്ക് ഉത്പാദന ചെലവിന് അനുസൃതമായി കുറഞ്ഞ താങ്ങുവില ലഭ്യമാക്കാൻ സർക്കാർ തയാറാകണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. ഡോ. എം.എസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടിയതു പോലെ ഉത്പാദന ചെലവിന്‍റെ ഒന്നര ഇരട്ടിയെങ്കിലും ലഭിച്ചാൽ മാത്രമേ കാർഷികവൃത്തി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. വന്യമൃഗങ്ങളുടെ ശല്യം കൃഷി തുടരാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ ആറു ജില്ലകളിലുള്ളത്. കണ്ണൂർ ജില്ലയിൽ അടുത്ത ആഴ്ചയിൽ ഒരു ലക്ഷം കർഷകരുടെ പ്രക്ഷോഭം നടക്കുകയാണ്. കേന്ദ്ര വനം വകുപ്പ് നയങ്ങളിൽ വ്യത്യാസം വരുത്തി കർഷകരെ രക്ഷിക്കാൻ തയാറാകണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡീൻ കുര്യാക്കോസ്

രാജ്യത്ത് കർഷക ആത്മഹത്യയെ സംബന്ധിച്ച് പാർലമെന്‍റിൽ ചോദ്യം ഉന്നയിക്കുന്പോൾ കൃത്യമായ വിവരമില്ലെന്നും ക്രൈം റെക്കോഡ് ബ്യൂറോയിൽ തിരക്കിയാൽ വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്തവരുടെ കണക്കു ലഭിക്കുമെന്നും പറയുന്ന കേന്ദ്ര ഗവണ്‍മെന്‍റ് എങ്ങിനെ പ്രഖ്യാപിത നയമായ ‘ഇരട്ടി വരുമാനം പദ്ധതി’ നടപ്പിലാക്കുമെന്ന് ഡീൻ കുര്യാക്കോസ്.

ബെന്നി ബഹനാൻ

പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും മൂലം ഇൻഷ്വറൻസ് തുക പൂർണ്ണമായും നൽകേണ്ടിവന്നത് നഷ്ടത്തിനു കാരണമായെന്നു കന്പനികൾ ചൂണ്ടിക്കാട്ടി വിള ഇൻഷുറൻസ് നൽകുന്നതിൽനിന്നും കന്പനികൾ പിൻമാറിയെന്ന് ബെന്നി ബഹനാൻ എംപി. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്തവരും ദാരിദ്ര്യം പേറുന്നവരുമായ പാവപ്പെട്ട കർഷകരെ സഹായിക്കാൻ ആവിഷ്കരിച്ച ഇൻഷ്വറൻസ് പദ്ധതിയുടെ ലക്ഷ്യം തകർക്കപ്പെട്ടതിൽ വേദനയുണ്ട്. കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റ് ജനറലിന്‍റെ റിപ്പോർട്ടിൽ ഈ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പരാമർശമുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.

കൊടിക്കുന്നിൽ സുരേഷ്

കേരളാ സംസ്ഥാനത്തെ തകർത്തെറിഞ്ഞ 2018ലേയും 19 ലേയും മഹാപ്രളയത്തിൽ കേരളത്തിലെ കാർഷിക മേഖലയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ യാതൊരു മുൻഗണനയും ധനസഹായത്തിനു നൽകാതെ ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റേയും ഐക്യരാഷ്‌ട്ര സഭയുടേയും വിശകലന റിപ്പോർട്ടിൽ പോലും 31,000 കോടി നഷ്ടം തിട്ടപ്പെടുത്തിയ 2018ലെ പ്രളയത്തിൽ പോലും മുഖം തിരിച്ചു നിൽക്കുകയായിരുന്നു കേന്ദ്ര സർക്കാരെന്നും സുരേഷ് പറഞ്ഞു.

രമ്യ ഹരിദാസ്

തിരുനെൽവേലി-പാലക്കാട് പാലരുവി, എക്സ്പ്രസ്തീവണ്ടിക്ക് വടക്കാൻചേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും, മുളംകുന്നത്തുകാവ്, വടക്കാഞ്ചേരി തുടങ്ങിയ സബർബൻ സ്റ്റേഷനുകൾ യഥാക്രമം തൃശൂർ, ഷൊർണൂർ എന്നിവയുടെ സാറ്റ്‌ലെറ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കണമെന്നും, അമല നഗർ റയിൽവേസ്റ്റേഷൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നും രമ്യ ഹരിദാസ് റയിൽവേമന്ത്രി പീയുഷ്ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

എം.കെ. രാഘവൻ

സെൻട്രൽ റോഡ് ഫണ്ട് (സി.ആർ.എഫ്) പദ്ധതിയിൽ ഉൾപ്പെടുത്തി എരഞ്ഞിപ്പാലം ജംഗ്ഷനിൽ മേൽപ്പാലം നിർമിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി എം.കെ. രാഘവൻ എം.പിക്ക് ഉറപ്പു നൽകി. ഇതുസംബന്ധിച്ച് എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രാജ്മോഹൻ ഉണ്ണിത്താൻ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസർഗോട് ചെന്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മുസ്‌ല്യാരുടെ ദൂരൂഹ മരണത്തെ പറ്റി സിബിഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന് ഉറപ്പു നൽകി.