ഇന്ത്യയിൽനിന്നു മുങ്ങിയ നിത്യാനന്ദയ്ക്കു സ്വന്തമായി രാജ്യം!

11:59 PM Dec 04, 2019 | Deepika.com
ബംഗളൂരു: കേസും കൂട്ടവുമായി നിൽക്കള്ളിയില്ലാതായതോടെ ഇന്ത്യയിൽനിന്നു മുങ്ങിയ വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് ലാറ്റിനമേരിക്കയിൽ സ്വന്തമായൊരു രാജ്യം! അഹമ്മദാബാദിലെ ആശ്രമത്തിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായതിന്‍റെ പേരിൽ നിത്യാനന്ദയ്ക്കെതിരേ കഴിഞ്ഞമാസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൈലാസം എന്നപേരിൽ നിത്യാനന്ദ സ്ഥാപിച്ച പുതിയ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇക്വഡോറിനു സമീപമുള്ള ദ്വീപിലാണിത്.

ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം എന്നാണ് കൈലാസത്തെക്കുറിച്ച് വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര രാജ്യമാണിത്. ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും കുടിയിറക്കപ്പെട്ട ഹിന്ദുക്കൾക്കായുള്ള അതിർത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും നിത്യാനന്ദ അവകാശപ്പെടുന്നു. കൈലാസത്തിലെ ജനങ്ങൾക്ക് ഭക്ഷണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവ സൗജന്യമായിരിക്കും. പക്ഷേ രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനു പൗരൻമാർ ഉദാരമായി സംഭാവന നൽകണമെന്നും സ്വാമി അഭ്യർഥിക്കുന്നു.

പരമശിവൻ, ശിവന്‍റെ വാഹനമായ നന്ദി എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യത്തിന്‍റെ പതാകയുടെ പേര് ‘ഋഷഭധ്വജ’ എന്നാണ്. ഇംഗ്ലീഷും സംസ്കൃതവും തമിഴുമാണ് രാജ്യത്തെ മുഖ്യഭാഷകൾ. ആഭ്യന്തര സുരക്ഷ, പ്രതിരോധം, ധനകാര്യം, വാണിജ്യം, ഭവനനിർമാണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധവകുപ്പുകൾ പുതിയ രാജ്യത്തുണ്ട്.

പുതിയ രാജ്യത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നുവെങ്കിലും വിവാദസ്വാമി എവിടെയാണെന്നതിനെക്കുറിച്ച് ഇന്ത്യയിലെ പോലീസിന് ഒരെത്തുംപിടിയുമില്ല. കർണാടകയിലെ ബിദാതിയിലുള്ള ആശ്രമത്തിൽ ഒരുവർഷമായി നിത്യാനന്ദ എത്തിയിട്ടില്ല എന്നു മാത്രമേ പോലീസിന് അറിവുള്ളു ഇന്ത്യയിലുള്ള പതിനഞ്ചോളം ആശ്രമങ്ങളിൽ ഒന്നു മാത്രമാണ് ബംഗളൂരുവിലേത്. തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് നിത്യാനന്ദ കൂടുതലായി ചെലവഴിച്ചിരുന്നതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പെൺകുട്ടികളുടെ തിരോധാനത്തിനു പുറമേ നിത്യാനന്ദയ്ക്കെതിരേ ഇന്ത്യയിൽ ബലാത്സംഗ കേസും നിലവിലുണ്ട്.