ഹൈദരാബാദ് കൂട്ടമാനഭംഗം: പ്രതികളെ ജനം കൈകാര്യം ചെയ്യണമന്ന് ജയാ ബച്ചൻ, ഡിസംബർ 31ന് മുന്പു തൂക്കിലേറ്റണമെന്ന് എംപിമാർ

12:44 AM Dec 03, 2019 | Deepika.com
ന്യൂഡൽഹി: സ്ത്രീകൾക്കെതിരേ നീച കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ തൂക്കിക്കൊല്ലണമെന്നും ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തി എംപിമാർ പാർലമെന്‍റിൽ. ഹൈദരാബാദിൽ വെറ്ററിനറി ഡോക്‌ടറെ മാനംഭംഗം ചെയ്തു കൊലപ്പെടുത്തിയ വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് രാജ്യസഭയിലും ലോക്സഭയിലും , സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകണമെന്ന ആവശ്യം ഉയർന്നത്. രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച അധ്യക്ഷൻ വെങ്കയ്യ നായിഡു വിഷയം ഉന്നയിക്കാൻ അനുമതി നൽകി.

രാഷ്‌ട്രീയം മറന്ന് വിഷയം ചർച്ച ചെയ്യണമെന്ന് ഇരുസഭകളിലും എംപിമാർ ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ തന്നെ അപമാനിക്കുന്നതാണെന്ന് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ സംഭവത്തിൽ പാർലമെന്‍റ് അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം സംഭവങ്ങൾ ഏതു വിധേനയും ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടികൾ എടുക്കേണ്ടതാണെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.

സംഭവം രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി സ്ത്രീകൾക്കെതിരേ ഹീന കുറ്റകൃത്യങ്ങൾ വർധിക്കുന്ന വിഷയം പാർമെന്‍റിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

സമൂഹം ഇത്തരം പ്രശ്നങ്ങളെ വേരോടെ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ജാതി, മത വിവേചനമില്ലാതെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെയാണ്, സമാജ് വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ ജനമധ്യത്തിൽകൊണ്ടു നിർത്തി ആൾക്കൂട്ടം കൈകാര്യം ചെയ്യുകയാണു വേണ്ടതെന്ന് പറഞ്ഞത്. മാനംഭംഗക്കേസിലെ പ്രതികളോട് ഒരു ദയയും കാണിക്കേണ്ടതില്ല. കുറ്റവാളികളെ ജനക്കൂട്ടത്തിന് വിട്ട് കൊടുക്കേണ്ടതാണ്. പ്രതികളെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും അവർ പറഞ്ഞു.

അതേസമയം, പ്രതികളെ ഡിസംബർ 31നു മുൻപായി തൂക്കിലേറ്റണമെന്ന് എഐഎഡിഎംകെ എംപി വിജില സത്യനാഥ് ആവശ്യപ്പെട്ടു. ലോക്സഭയിൽ കോണ്‍ഗ്രസ് എംപി ഉത്തംകുമാർ റെഡ്ഡിയാണ് വിഷയം ഉന്നയിച്ചത്.